റബർ വില കുതിക്കുന്നു; 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്

Share

അഗോള വിപണിയിൽ റബർ വില കുതിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ ബാങ്കോങ്ക് വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്നലെ ആഗോള വിപണിയിൽ ഒരു കിലോ റബറിന് 200 രൂപയായി ഉയർന്നു. ഇതിന് മുൻപ് 2012 മാർച്ചിലായിരുന്നു സമാനമായ രീതിയിൽ അഗോള മാർക്കറ്റിൽ വില വർദ്ധിച്ചത്. ആ സമയത്ത് കോട്ടയം മാർക്കറ്റിൽ ഒരു കിലോ റബർ വില 238 രൂപയായിരുന്നു.
ഇന്നലെ റബർ ബോർഡ് നിശ്ചയിച്ച വില 168 രൂപ ആയിരുന്നു. എന്നാൽ പിന്നീട് വില വർധിക്കുകയായിരുന്നു ടയർ കമ്പനികൾ റബർ സംഭരിച്ചത് 165 രൂപയ്ക്കാണ്. കർഷകർക്ക് ലഭിച്ചത് 162 രൂപയും. വിപണിയിൽ ഇടപെടാത്ത റമ്പർ ബോർഡിൻ്റെ നടപടിയാണ് കക്ഷകർക്ക് തിരിച്ചടിയാവുന്നത്. ഒരു കിലോ ടയറിന് ഇറക്കുമതി ചുങ്കം 30 രൂപയാണ്. 15 രൂപ ഇറക്കുമതി ചെലവ് കണക്കാക്കിയാൽ ഒരു കിലോ റബർ ഇറക്കുമതി ചെയ്യുമ്പോൾ ടയർ കമ്പനികൾക്ക് 245 രൂപ ചെലവ് വരും. രാജ്യത്തെ കർഷകർക്ക് ഒരു കിലോ റബറിന് 75 -80 രൂപ അധികമായി ലഭിക്കേണ്ട സമയമാണ്. എന്നാൽ റബർ ബോർഡിൻ്റെ ഒത്താശയിലാണ് ടയർ കമ്പനികൾ ഈ കൊള്ള നടത്തുന്നത്.