ദുബായ് റോഡുകളിലെ ഘതാഗതം ഇനി എളുപ്പമാകും; പുതിയ മേൽപാലം തു

Share

ദുബായ് റോഡുകളിലെ ഘതാഗതം ഇനി എളുപ്പമാകും; പുതിയ മേൽപാലം തുറന്നു
ദുബായ്: രണ്ട് പ്രധാന പാലങ്ങള്‍ ഇന്ന് തുറന്നതോടെ ദുബായ് റോഡുകളിലൂടെയുള്ള ഗതാഗതം എളുപ്പമായി. ഗര്‍ന്‍ അല്‍ സബ്ഖ- ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്‍റര്‍സെക്ഷന്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായി രണ്ട് മേല്‍പ്പാലങ്ങളാണ് തുറന്നത്. ഇതോടെ തിരക്കേറിയ സമയങ്ങളില്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ 40 മുതല്‍ 70 വരെ ശതമാനം സമയലാഭം പ്രതീക്ഷിക്കുന്നതായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മ
ണിക്കൂറില്‍ 3,200 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള 601 മീറ്റര്‍ നീളമുള്ള രണ്ട് വരിപ്പാലമാണ് പുതുതായി തുറന്ന പാലങ്ങളിലൊന്ന്. ഗര്‍ന്‍ അല്‍ സബ്ഖാ സ്ട്രീറ്റില്‍ നിന്ന് വടക്കോട്ട് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കും കിഴക്കോട്ട് അല്‍ ഖുസൈസിലേയ്ക്കും ദെയ്റയിലേക്കുമുള്ള ഗതാഗതം ഇത് എളുപ്പമാക്കും. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് തെക്കോട്ട് അല്‍ യലായിസ് സ്ട്രീറ്റിലേക്കും ജബല്‍ അലി തുറമുഖത്തേക്കും വരുന്ന വാഹനങ്ങള്‍ക്കായി 664 മീറ്റര്‍ നീളമുള്ള രണ്ട് വരിപ്പാലമാണ് രണ്ടാമത്തേത്. മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗര്‍ന്‍ അല്‍ സബ്ഖാ സ്ട്രീറ്റിനെ അല്‍ അസയേല്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന അവസാന പാലം കൂടി അടുത്ത മാസം തുറക്കുന്നതോടെ ഇന്‍റര്‍സെക്ഷന്‍ വിപുലീകരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂര്‍ത്തിയാകുമെന്ന് ആര്‍ടിഎ അറിയിച്ചു. 943 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ ഓരോ ദിശയിലും രണ്ട് വീതം പാതകളാണുള്ളത്. മണിക്കൂറില്‍ 8,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ പാലം ശെയ്ഖ് സായിദ് റോഡിനും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനുമിടയില്‍ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കും.
പദ്ധതി 97 ശതമാനം പൂര്‍ത്തീകരണ നിരക്ക് രേഖപ്പെടുത്തിയതായി ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു. ശെയ്ഖ് സായിദ് റോഡിനെയും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന നിര്‍ണായക പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഈ രണ്ട് റോഡുകള്‍ക്കു പുറമെ, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയേല്‍ സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതവും സുഗമമാകും.