ബംഗ്ലാവിൽ 700 പേർ കുടുങ്ങിക്കിടക്കുന്നു; മരണം 63 ആയി ഉയർന്നു

Share

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഹാരിസൺ പ്ലാന്റേഷന്റെ ബംഗ്ലാവിൽ 700 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ബംഗ്ലാവിൽ അഭയം തേടിയവരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രി ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ എസ്‌റ്റേറ്റ് ക്കുന്നു ബംഗ്ലാവിലേക്ക് മാറിയവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയർന്നു. 63 ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. വയനാട്ടില്‍ മാത്രം 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ഇതുവരെ 17 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല.
വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയ സാഹചര്യമാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഛിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ, ചലനമറ്റ കുഞ്ഞുടലുകൾ, കൈകാലുകൾ എന്നിവ കണ്ടതോടെ ജനങ്ങളുടെയും കരൾ അലിഞ്ഞു.