അമീബിക് മസ്തിഷ്‌ക ജ്വരം; വിദേശത്ത് നിന്ന് മരുന്ന് കേരളത്തിലെത്തിക്കും

Share

അമീബിക് മസ്തിഷ്‌ക ജ്വരത്തിനായുള്ള ചികിത്സക്കായി വിദേശത്ത് നിന്നും മരുന്ന് കേരളത്തിലെത്തിക്കും. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്ന് എത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്ത് എത്തും. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിലെത്തിക്കുമെന്നാണ് സൂചന.
മാസങ്ങൾക്ക് മുൻപ് ജർമനിയിൽ നിന്നു മിൽട്ടിഫോസിൻ എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചിരുന്നു. അതോടെ 7 ഇനം മരുന്നുകൾ ചികി‍ത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. മരുനിന്റെ അഭാവത്തെ തുടർന്നാണ് വീണ്ടും മരുന്ന് എത്തിക്കുന്നത്.
നിലവിൽ ഈ രോഗം പടരുന്നതല്ല. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതു വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിൽ കടക്കുന്നതിന്റെ തുടർന്നാണ് രോഗം പടരുന്നത്. കൂടാതെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗാവസ്ഥയുണ്ടാക്കുകയും ചെയ്യും.