ഹാത്രസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു

Share

ഹാത്രസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം 300 പേജുള്ള റിപ്പോർട്ടിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഹാത്രസ് കലക്ടറുടെ അടക്കം 119 പേരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 121 ഓളം പേരാണ് തിക്കിലും തിരക്കിലും പെട്ട് ഹത്രാസിൽ മരണമടഞ്ഞത്. പരിപാടിക്ക് ശേഷം പുറത്തേക്ക് കടന്ന ഭോലെ ബാബയുടെ പാദത്തിനടിയിലെ മണ്ണെടുക്കാനായി ഇരച്ച് കയറിയ ജനങ്ങളുട തിക്കിലും തിരക്കിലുമാണ് അപകടം ഉണ്ടാകുന്നത്. ഇതിനിടെ ആൾക്കൂട്ടത്തെ വടികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സംഘാടകർ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അശ്രദ്ധ ദുരന്തത്തിന് കാരണമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിച്ചു. സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇത്രയും ആളുകളുടെ മരണത്തിനിടയാക്കിയ ഹാത്രസ് ദുരന്തത്തിൽ ഭോലെ ബാബയുടെ പേര് ഉൾപെടുത്താത്തത് ജന വിശ്വാസം തകരുമോ എന്ന ഭയം കൊണ്ടാണോ, ഹിന്ദു മത വിശ്വാസം തകരുമോ എന്ന കാര്യങ്ങൾ കൊണ്ടാണോ എന്നതും സംശയിക്കേണ്ടതാണ്. ജന വിശ്വാസമില്ലെങ്കിൽ ഭോലെ ബാബ പോലെയുള്ളവരുടെ സാമ്പത്തിക നേട്ടത്തിൽ തന്നെ കുറവുണ്ടകുന്നതാണ്. ഇത്തരം സാഹചര്യം കണക്കിലെടുത്താനോ പ്രത്യേക അന്വേഷണസംഘം പ്രത്യേക അന്വേഷണസംഘംയുടെ പേര് റിപ്പോർട്ടിൽ ഉൾപെടുത്താത്തത് എന്ന് അധികൃതർ തന്നെ അന്വേഷിക്കേണ്ടതാണ്.