സാമ്പത്തിക പ്രതിസന്ധിയിൽ കെൽട്രോൺ; എ ഐ ക്യാമറ വഴി പിഴ ലഭിച്ചവർക്ക് നോട്ടീസയക്കുന്നത് നിർത്തലാക്കി

Share

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി കെൽട്രോൺ. നിലവിൽ മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ കമ്പനി നിർത്തിവച്ചു. സർക്കാ‍‍ർ പണം നൽകാത്തതിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയതെന്നാണ് വിവരം. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.
നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക ഇതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി പ്രതിവർഷം 25 ലക്ഷം നോട്ടീസയക്കുമെന്ന കെൽട്രോണിന്‍റെ കരാർ മുണ്ടങ്ങിയിരിക്കുകയാണ്.
ഇനി നോട്ടീയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. സർക്കാർ ഇതേവരെ മറുപടി നൽകിയില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണർക്ക് നോട്ടീസ് അയച്ചു. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല.
പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഇനി നോട്ടീസയക്കുന്നത് പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നതിനാൽ നിലവിൽ മോസേജ് മാത്രമാണ് നിയമലംഘകരിലേയ്ക്ക് എത്തുന്നത്.