കൊല്ലം മൈനാഗപ്പള്ളി അപകടം; പ്രതിയ്ക്കെതിരെ മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തി

Share

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തി. മനുഷ്യവകാശ കമ്മിഷൻ ആണ് സ്വമേധയാ കേസ് എടുത്തത്. വനിത ഡോക്ടറെയും പ്രതി ചേർക്കും.
നിലവിൽ അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കൊല്ലം റൂറൽ എസ് പി കെ എം സാബു മാത്യു. പ്രതി അജ്മലിനെയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെയും ചോദ്യം ചെയ്തു. അജ്മലിനെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചന്ദന മോഷണം കേസിലും തട്ടിപ്പ് കേസിലും പ്രതിയാണ് ഇയാൾ. അപകടത്തിൽപ്പെട്ട കാറിന്റെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് കാർ എന്നാണ് കണ്ടെത്തൽ. മൂന്നാമത് ഒരാൾ കൂടി കാറിൽ ഉണ്ടായിരുന്നു എന്ന് നാട്ടുകാരുടെ വെളിപ്പെടുത്തലും പൊലീസ് പരിശോധിക്കുന്നുണ്ട്
അതേസമയം വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് ആശുപത്രി മാനേജ്മെൻറ് അറിയിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ താൽക്കാലിക ഡോക്ടർ ആയിരുന്നു ഇവർ.
കഴിഞ്ഞ ദിവസമാണ് നിയന്ത്രണമില്ലാതെ വന്ന കാർ യുവതിയെ വന്നിടിച്ചത്. കുഞ്ഞുമോൾ കാറിന്റെ അടിയിലേക്ക് വീണതോടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫൗസിയ എന്ന സ്ത്രീ എതിർ ദിശയിലേക്ക് വീണതിനാൽ ജീവൻ തിരിച്ചുകിട്ടുകയായിരുന്ന. അപകടത്തിൽ ഫൗസിയയുടെ കൈ ഒടിഞ്ഞിരുന്നു.