ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി

Share

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന ആവിശ്യവുമായി ഡബ്ല്യുസിസി. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി നേരിൽ കണ്ടാണ് ഡബ്ല്യുസിസി അംഗങ്ങൾ ഈ ആവശ്യമുന്നയിച്ചത്. സിനിമ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും ഇവർ ആവശ്യപ്പെട്ടു
അത് കൂടാതെ വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം. ഹേമ കമ്മിറ്റി സിനിമ മേഖലയിൽ നടപ്പാക്കാൻ നിർദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിൽ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തെ തന്നെ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്നും ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടനക്ക് നിലപാടുണ്ട്
സിനിമാ നയത്തിലെ നിലപാടും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രശ്നപരിഹാരം എന്ന ലക്ഷ്യമാണ് ഉള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയും എന്നാണ് ആലോചിക്കുന്നത് എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം റിമാ കല്ലിങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ക്യാംപെയ്‌നും ഡബ്ല്യുസിസി ആരംഭിച്ചിട്ടുണ്ട്. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നുമാണ് ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന ആവശ്യം.