മസ്കറ്റ് വിമാനത്താവളത്തിൽ ഇനി 40 മിനിറ്റ് മുമ്പ് എത്തണം

Share

മസ്കറ്റ്: മസ്കറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർ ഇനിമുതൽ 40 മിനിറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ 20 മിനുറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് നിയമം. എന്നാൽ ഇനി മുതൽ 40 മിനുറ്റ് ആക്കുമെന്നാണ് മസ്കറ്റ് വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം (PBS) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കരണം.
യാത്രക്കാരുടെ യാത്ര സുഖം,വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതേസമയം, ഒമാനിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികൾ ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. ഒമാനികൾക്ക് കൂടുതൽ തൊഴിൽ ലഭിക്കാനുള്ള പദ്ധതികൾ ആണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കമ്പനി അധികൃതർക്ക് നൽകി കഴിഞ്ഞു.
പുതിയ ഉത്തരവ് നടപ്പാക്കാത്ത കമ്പനികൾക്കും, സ്ഥാപനങ്ങൾക്കും എതിരെ നടപടികൾ സ്വീകരിക്കും. തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖല കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്വദേശിവത്കരണ നിരക്ക് വർധിപ്പിച്ചാൽ വർക്ക് പെർമിറ്റ് ഫീസുകളുടെ കാര്യത്തിൽ പുനരാലോചന ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് ഫീസുകൾ ഇരട്ടിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകും. സ്വദേശിവത്കരണം നടപ്പിലാക്കുന്നുണ്ടോയെന്നറിയാൽ ശക്തമായ പരിശോധന അധികൃതർ നടത്തും. ഇപ്പോൾ മന്ത്രാലയം എടുത്തിട്ടുള്ള തീരുമാനങ്ങൾ അടുത്ത സെപ്റ്റംബർ മുതൽ നടപ്പിൽ വരുമെന്നാണ് റിപ്പോർട്ട്.