ഇന്ത്യ – പാക് ടി20 ലോകകപ്പ് മത്സരത്തെക്കുറിച്ച് വ്ലോഗ് ചെയ്യുന്നതിനിടെ യുവ യൂട്യൂബർ കൊല്ലപ്പെട്ടു

Share

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഇന്ത്യ – പാക് ടി20 ലോകകപ്പ് മത്സരത്തെക്കുറിച്ച് വ്ലോഗ് ചെയ്യുന്നതിനിടെ യുവ യൂട്യൂബറെ വെടിവെച്ച് കൊന്നു. 24 കാരനായ സാദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായ ഗുൽ ഹസ്സൻ ആണ് സാദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
കറാച്ചിയിലെ സെറീന മൊബൈൽ മാർക്കറ്റിൽവെച്ച് ഇന്ത്യ – പാക് ടി20 ലോകകപ്പ് മത്സരത്തെക്കുറിച്ച് മാർക്കറ്റിലെ കടക്കാരിൽനിന്ന് പ്രതികരണം എടുക്കുന്നതിനിടെയാണ് സംഭവം. വ്ലോഗർ സാദ് അഹമ്മദ്. പ്രതികരണം തേടാനായി സെക്യൂരിറ്റി ജീവനക്കാരനായ ഗുൽ ഹസ്സൻ്റെ അടുക്കലേയ്ക്ക് എത്തിയതിനിടെ ഇയാൾ വെടിവെയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടൻ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാദ് അഹമ്മദ് തൻ്റെ മുഖത്തോട് അടുപ്പിച്ച് ചിത്രീകരണം തുടർന്നുവെന്നും ദേഷ്യം വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ഇയാളുടെ മൊഴി. പ്രതിയിൽനിന്ന് തോക്ക് കസ്റ്റഡിയിലെടുത്തു.