ലൈംഗികാതിക്രമ പരമ്പരകൾ നടത്തിയ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം

Share

ബെംഗളൂരു: ലൈംഗികാതിക്രമ പരമ്പരകൾ നടത്തിയെന്ന ആരോപണത്തിൽ ജർമനിയിലേക്ക് കടന്ന ജെഡിഎസ് നേതാവും ഹാസൻ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ പ്രജ്വൽ രേവണ്ണയെ അറെസ്റ് ചെയ്യാൻ തെയ്യാറെടുത്ത് പോലീസ്. നിലവിൽ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയെന്നാണ് റിപ്പോർട്ട്. മെയ് 31 അർദ്ധരാത്രിക്കുശേഷം പ്രജ്വൽ ഇന്ത്യയിലെത്തിയേക്കും എന്ന റിപ്പോർട്ട് അന്വേഷകരെ അറിയിച്ചതെന്നാണ് വിവരം. ‌പ്രജ്വൽ എത്തിയില്ലെങ്കിൽ പാസ്പോർട്ട് റദ്ദ് ചെയ്യുന്നത്ടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നതാണ്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ വീഡിയോ തെളിവുകൾ സഹിതം പുറത്തുവന്നതിനു പിന്നാലെയാണ് പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചെത്തി നിയമനടപടി നേരിടണമെന്ന് പ്രജ്വലിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവെഗൗഡ ആവശ്യപ്പെട്ടിരുന്നു.
മ്യൂനിച്ചിൽ നിന്നാണ് പ്രജ്വൽ വിമാനം കയറിയിട്ടുള്ളത്. രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും, 1967ലെ പാസ്പോർട്ട് നിയമ പ്രകാരമുള്ള നടപടികളിലേക്ക് കടന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് സംഭവിച്ചാൽ ജർമനിയിൽ ലഭിച്ചുവരുന്ന നയതന്ത്ര പരിരക്ഷ അവസാനിക്കും. 10 ദിവസത്തിനുള്ളിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം ഒരു കാരണംകാണിക്കൽ നോട്ടീസ് പ്രജ്വലിന് അയയ്ക്കുകയും ചെയ്തിരുന്നു.