നിറം കറുപ്പായതിനാൽ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

Share

ആന്ധപ്രദേശ്: തൊലിയുടെ നിറം കറുപ്പായതിന്റെ പേരില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. സംഭവം നടന്നത് ആന്ധപ്രദേശിലാണ്. പ്രസാദത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു.
മാര്‍ച്ച്‌ 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം വരുന്ന നിലയിൽ കണ്ടെത്തിയതോടെ വീട്ടുകാര്‍ കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് പറയാന്‍ ഭാര്യയെയും നിര്‍ബന്ധിക്കുകയും ചെയ്തു. കുഞ്ഞിന്റെ നിറം കറുപ്പായത്തിന്റെ പേരില്‍ മഹേഷ് ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുവെന്നും, കുഞ്ഞിനെ പരിചരിക്കാനായി വിസമ്മതിച്ചിരുന്നുവെന്നും മാതാവ് പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ മഹേഷിന്റെ ഭാര്യാ വീട്ടുകാരാണ് പൊലീസിനെ സമീപിച്ചത്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.