ദുബൈ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഏറ്റവും ആകർഷകമായ ക്രീക്ക് പുനർനിർമിക്കും

Share

ദുബൈ: ദുബൈ നഗരത്തിന്റെ സാംസ്കാരികത വിളിച്ചോതുന്ന സ്ഥലമാണ് ക്രീക്ക്. ദുബായിലെ ഏറ്റവും ഭംഗിയേറിയ വിനോദസഞ്ചാര കേന്ദ്രമായ ക്രീക്ക് സംരക്ഷിക്കാൻ വിപുലപദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. കഴിഞ്ഞ അരനൂറ്റാണ്ടായി വെല്ലുവിളികളെ അതിജീവിച്ച ക്രീക്കിന്‍റെ മതിലുകൾ പുനർനിർമിക്കുന്നതാണ് പദ്ധതി. പ്രതികൂല കാലാവസ്ഥയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാനും, വാണിജ്യ ഗതാഗതത്തിനുള്ള തടസ്സങ്ങൾ കുറയ്ക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രാരംഭഘട്ടത്തിൽ ദുബൈ ക്രീക്കിന്‍റെ ദേര ഭാഗത്തുകൂടിയുള്ള 2.1 കി.മീറ്ററുള്ള മതിൽ പുനഃസ്ഥാപിക്കുന്നതായിരിക്കും. 11.2കോടി ദിർഹം ചെലവ് വരുന്ന മുനിസിപ്പാലിറ്റിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. പ്രദേശത്തെ ഒന്നിലധികം വിഭാഗങ്ങളാക്കി വിഭജിച്ച് തടസ്സമില്ലാത്ത ജലഗതാഗതം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങളും വരുത്തും. രണ്ടാം ഘട്ടത്തിൽ ബർദുബൈ ഭാഗത്തെ 2.3 കി.മീറ്റർ നീളത്തിലെ ഭാഗമാണ് പുനരുദ്ധരിക്കുക. 14 മാസ കാലയളവ് കണക്കാക്കുന്ന പദ്ധതിയിൽ കോൺക്രീറ്റ് ഭിത്തിയുടെ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയും നന്നാക്കുകയും ചെയ്യും. ദുബൈ ക്രീക്കിലെ ഗതാഗതത്തിനും വാണിജ്യ പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പ്രസ്താവനയിൽ പറഞ്ഞു. എമിറേറ്റിന്‍റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിയിൽ ക്രീക്കിന് സുപ്രധാന പങ്കാണുള്ളത്. നഗരത്തിന്‍റെ വളർച്ചയുടെ പ്രതീകമായ ദുബൈ ക്രീക്ക് വഴി പ്രതിവർഷം 13,000 കപ്പലുകൾ കടന്നുപോകുന്നുണ്ട്. എമിറേറ്റിലെത്തുന്ന ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളുടെയും ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് ക്രീക്ക്.