നഷ്ടപെട്ട ലഗേജുകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു; ദുബൈ വിമാനത്താവളത്തിന്റെ പേരിൽ തട്ടിപ്പ് 

Share

ദുബൈ: ദുബൈ വിമാനത്താവളത്തിന്‍റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പുകാർ രംഗത്ത്. യാത്രക്കാർ മറന്നുവെച്ച ലഗേജുകൾ ചെറിയ വിലക്ക് സ്വന്തമാക്കാൻ അവസരമെന്ന് പരസ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. എയർപോർട്ട് വെയർഹൗസ് കാലിയാക്കുന്നതിന്‍റെ ഭാഗമായാണ് വിൽപനയെന്നും, ഒരു ലഗേജ് സ്വന്തമാക്കണമെങ്കിൽ എട്ടു ദിർഹം നൽകിയാൽ മതിയെന്നും, താൽപര്യമുള്ളവർ പോസ്റ്റിനൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കണമെന്നുമാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ലഗേജുകൾ ഒരുമിച്ചു കൂട്ടിവെച്ച ഒരു ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തട്ടിപ്പ് ശ്രദ്ധയിൽപെട്ട ദുബൈ വിമാനത്താവള അധികൃതർ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ ലഗേജ് വിൽപന പരസ്യം ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാൽ വ്യാജ പ്രൊഫൈലുകളിൽ നിന്നു വരുന്ന സന്ദേശങ്ങൾ സ്വീകരിക്കരുതെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി അറിയിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ കൈക്കലാക്കുകയും പണം തട്ടുകയുമാണ് പോസ്റ്റിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും, നേരത്തേ ക്വാലാലംപുർ വിമാനത്താവളത്തിന്‍റെ പേരിലും സമാനമായ തട്ടിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നുമാണ് കണ്ടെത്തൽ.
ദുബൈ വിമാനത്താവളം വഴി ലക്ഷക്കണക്കിന് ലഗേജുകൾ ഓരോ മാസവും കടന്നുപോകുന്നുണ്ടെങ്കിലും നഷ്ടപ്പെടുന്നത് വളരെ വിരളമാണ്. ദുബൈ എയർപോർട്ടിൽ ലഗേജ് നഷ്ടപ്പെട്ടാൽ, അവ വീണ്ടെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 042245383 എന്ന നമ്പറിൽ വിളിച്ചും അല്ലെങ്കിൽ പൊതു നമ്പറായ 042245555 എന്ന നമ്പറിൽ വിളിച്ചും നഷ്ടപ്പെട്ട കാര്യം അറിയിക്കാം. ദുബൈ വിമാനത്താവളത്തിലെ 1, 3 ടെർമിനലുകളിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസും ഈ സൗകര്യത്തിനായി പ്രവർത്തിക്കുന്നുണ്ട്.