നിശ്ചയിച്ച പരിധിക്കുപുറമെ സംസം വെള്ളം കൊണ്ടുപോകണമെങ്കിൽ അധിക നിരക്ക് ഈടാക്കും

Share

മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സിൽ ബഹ്റൈനിൽനിന്നുള്ള യാത്രക്കാർക്ക് സംസം വെള്ളം ഇനി അനുവദിച്ച ബാഗേജ് പരിധിക്കുള്ളിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. മുൻപ് ബാഗേജിന്റെ തൂക്കത്തിനു പുറമെ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാൻ കഴിയുമായിരുന്നു. നിലവിൽ ടിക്കറ്റിൽ അനുവദിച്ച തൂക്കത്തിനു പുറമെയാണ് സംസം വെള്ളം കൊണ്ടുപോകുന്നതെങ്കിൽ ഒരു കിലോക്ക് ഏഴ് ബഹ്‌റൈൻ ദിനാർ എന്ന നിരക്ക് ഈടാക്കും. എന്നാൽ എയർ ഇന്ത്യ നിശ്ചയിച്ച ബാഗേജ് തൂക്കത്തിനു പുറമെ സംസം വെള്ളം കൊണ്ടുപോകാമെന്നതിൽ മാറ്റം വരുത്തിയിട്ടില്ല. സംസം വെള്ളം ബോട്ടിലുകൾ, സംസം വാട്ടർ എന്ന് പ്രിന്റ് ചെയ്ത പ്രത്യേക കാർട്ടനിൽ പാക് ചെയ്താണ് വെള്ളം കൊണ്ടുപോകേണ്ടത്.