ഇന്ത്യൻ സിവിൽ സർവീസിൽ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്ര സർക്കാർ ഉത്തരവ്

Share

ലിംഗഭേദം പ്രോത്സാഹിപ്പിക്കുന്നതിൽ ഹൈദരാബാദിൻ്റെ പ്രധാന പങ്ക് എടുത്തുകാണിച്ചുകൊണ്ട് പേരും ലിംഗമാറ്റവും സംബന്ധിച്ച ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥൻ്റെ അഭ്യർത്ഥനയ്ക്ക് ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. കേന്ദ്ര സർക്കാരിൻ്റെ ചരിത്രപ്രധാന്യമുള്ള ഉത്തരവ് ഇന്നലെയാണ് നിലവിൽ വന്നത്.
2013 ഐആർഎസ് ബാച്ചിലെ എം.അനുസൂയ ആണ് തൻ്റെ പേര് എം.അനുകതിർ എന്നാക്കാനും, മിസ് എന്നത് മാറ്റി മിസ്റ്റർ എന്നാക്കാനുമുള്ള അനുമതി തേടിയത്. ഇത് അനുവദിച്ചാണ് കേന്ദ്ര ധനമന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയത്.
ഇന്ത്യൻ സിവിൽ സർവീസിൽ ഇതാദ്യമായാണ് ലിംഗമാറ്റത്തിലൂടെ യുവതി യുവാവാകുന്നത്. ഹൈദരാബാദിലെ കസ്റ്റംസ്, എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലറ്റ് ട്രിബ്യുണലിൽ (CESTAT) ജോയിൻ്റ് കമ്മിഷണറാണ് നിലവിൽ അനുകതിർ. സർക്കാർ ഉത്തരവിനെ തികച്ചും പുരോഗമനപരം എന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങൾ വിലയിരുത്തുന്നത്. വ്യത്യസ്ത ലിംഗവിഭാഗങ്ങളെ ഉൾക്കൊള്ളാൻ വിമുഖതയുള്ളവരുടെ കാഴ്ചപ്പാടിൽ വലിയളവിൽ മാറ്റം കൊണ്ടുവരാൻ ഈ നടപടിക്ക് കഴിയുമെന്ന് സർക്കാർ വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.